Monday, August 24, 2015

എങ്കിലും "ജി.സുധാകരന്‍ ജി "ഇതു വേണ്ടായിരുന്നു

എങ്കിലും ജി. സുധാകരന്‍ .."  ഇതു വേണ്ടായിരുന്നു"..
............................................................................................................
എനിക്ക് വ്യക്തിപരമായി ഏറെ സ്നേഹവും അടുപ്പവും ബഹുമാനവും ഉള്ളയാളുകളാണ് ജി.സുധാകരന്‍ .എം.എല്‍.എ.യും അതുപോലെ തന്നെ  വി എസ്സും ..

പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും  ബഹുമാനം തോന്നിപ്പിക്കുന്നതുമായിരുന്നു
അതുകൊണ്ടുതന്നെ പൊതുവേദികളില്‍ ഒന്നിച്ചു പലവട്ടം പങ്കെടുത്തിട്ടുമുണ്ട്.

എന്നാല്‍ ഇന്നലെ ശ്രീ വി.എസ്.അച്യുതാനന്ദനെതിരെ പൊതുവേദിയില്‍ സുധാകരന്‍ നടത്തിയ പ്രസംഗം അതിരുകടന്നതും ധിക്കാരവുംആണ് എന്ന്പറയാതെ വയ്യ.


ഇന്നു ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ തലമുതിര്‍ന്നയാള്‍,അല്ലേ വി.എസ്.....
മുന്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,മുന്‍ പോളിറ്റ്ബ്യുറോ അംഗം അതിനുമൊക്കെ അപ്പുറം പ്രായം മറന്നു ആര്‍ജിച്ച കരുത്തും ജനവിശ്വാസ്യതയും സ്വന്തമായുള്ളയാള്‍ ...

അതിനുമപ്പുറം  പ്രബലമായ ഒരു സമുദായം ശക്തമായ പിന്തുണ നല്‍കുന്നുവെന്ന് പൊതു സമൂഹം വിലയിരുത്തുന്ന നേതാവ്.

അങ്ങനെ ഒരാളെ വളരെ ഭംഗിയായി ഉപയോഗിക്കേണ്ട സി പി എമ്മിനും സഖാക്കള്‍ക്കും ഇതെന്തുപറ്റി.?

സദ്ദാം ഹുസ്സൈനും,ഇപ്പോള്‍ യാക്കൂബ് മേമനും സിന്ദാബാദ് വിളിക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയം മാറ്റി... !!!!!
തന്റെ പാര്‍ടിയുടെ ജനകീയ അടിത്തറ  ഇളക്കുന്നതിന് ആക്കം കൂട്ടുന്നതിനു കാരണമാകുന്ന ഇത്തരം നിലപാടുകളിലേക്കുള്ള  സി പി എമ്മിന്റെയും സുധാകരനെപോലുള്ളവരുടെയും പോക്ക് നാശത്തിനാണ്.ഇവര്‍ വിഭ്രാന്തിയിലാണോ?

ഇതില്‍ ഒരു കൊണ്ഗ്രെസ്സുകാരനെന്തുകാര്യം എന്ന ചോദ്യമുയരാം..

ദൈനം ദിന രാഷ്ട്രീയം വിലയിരുത്തുകയും വര്‍ഗീയ,മതഭീകരവാദ രാഷ്ട്രീയക്കാരുടെ അധികാര തലത്തിലെക്കുള്ള കടന്നുവരവിനെ നഖശികാന്തം എതിര്‍ക്കുകയും ചെയ്യുന്ന ഒരാളുടെ അഭിപ്രായം ആയി ഇതിനെ കണ്ടാല്‍ മതി.

പിന്നെ ജി.സുധാകരന്റെ മറ്റൊരു പരാമര്‍ശം അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.
വി.എസ്സിന്റെ യാതൊരു ഔദാര്യവും അദ്ദേഹം കൈപ്പട്ടിയിട്ടില്ലത്രേ..!!!!
ആലപ്പുഴക്കാരും അതില്‍പ്പെടുന്ന കുട്ടനാട്ടുകാരും ,വിശിഷ്യ അമ്പലപ്പുഴക്കാരും ഞെട്ടിയെന്നാണ് സി പി എം സുഹൃത്തുക്കള്‍ പറയുന്നത് .
ഒരുകാലത്ത് അലപ്പുഴയില അച്ചുതാനന്ദന്‍ ഗ്രൂപ്പിന്റെ നായകനായി വി എസ്സിന്റെ നോമിനിയായി കുട്ടനാട്ഏരിയ സെക്രെട്ടറി.... ജില്ലാ സെക്രെട്ടറി...ഇതൊക്കെയായ ആളാണത്രെ ജി സുധാകരന്‍.തുടക്കത്തില്‍ 
സി പി എം വിദ്യാര്‍ത്ഥി സംഘടനയുടെ  സ്റ്റേറ്റ് സെക്രെടറിയാകാനും വി എസിന്റെ കരസ്പര്‍ശമുണ്ടത്രേ ......!!!!!!!!!
ഇതു ശരിയെങ്കില്‍ ജി.സുധാകരന് തെറ്റി "വന്ന വഴി മറക്കരുത്" എന്നു മാത്രമല്ല എല്ലാആദരവും നിലനിര്‍ത്തിക്കൊണ്ട്  എനിക്ക് പറയാനുള്ളത് പ്രിയ " ജി.സുധാകരന്‍.ജി " ഇതു വേണ്ടായിരുന്നു" എന്നു തന്നെയാണ്.



Tuesday, July 28, 2015

ചെറുകര പ്ലാറ്റിനം ജൂബിലി സ്കൂള്‍ കെട്ടിടം നിര്‍മ്മാണ ഉത്ഘാടനം ഉടന്‍






anilbose2008@gmail.com

ചെറുകര എസ്.എന്‍.ഡി.പി.സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു

എഴുപത്തിയഞ്ച് ലക്ഷം രൂപ ചിലവില്‍ മൂന്നു ബ്ലോക്കുകള്‍ ആയിട്ടാണ് നിര്‍മ്മാണം...

സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷവേളയില്‍ പത്ത് ദിവസം നീണ്ടു നിന്ന പരിപാടികള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

ആദരണീയരായ സംസ്ഥാന മന്ത്രിമാര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്‌ ,പി.കെ.അബ്ദു റബ്ബ്, പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.അച്ചുതാനന്ദന്‍ ,എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ,എം.എല്‍.എ മാരായ പി.സി.വിഷ്ണുനാഥ്,കെ. സുരേഷ് കുറുപ്പ് തുടങ്ങി വിവിധ സാമൂഹിക ,സാമുദായിക നേതാക്കളും കലാ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു
 .
പരിപാടികള്‍ വിപുലമായി നടത്തപ്പെട്ടു വന്‍ ജന പങ്കാളിത്തവും ഉണ്ടായിരുന്നു .
സംഘാടക സമതി പ്ലാറ്റിനം ജൂബിലി സ്മാരക സ്കൂള്‍ മന്ദിരം നിര്‍മ്മിക്കുക എന്നാ ആവശ്യം മുന്നോട്ടു വച്ചു.

ചിലര്‍ കേട്ട് ,മറ്റു ചിലര്‍ കേട്ടെന്നു വരുത്തി കുട്ടനാട് എം.എല്‍.എ. തോമസ്‌ ചാണ്ടിയും പ്രഖ്യാപനവുമായെത്തി ഒന്നും നടന്നില്ല....

ഞാനും പഠിച്ച സ്കൂള്‍ അതുക്കും മേലെ ഞാന്‍ ഈ സ്കൂളിന്റെ മുന്‍ മാനേജര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്...

അതിനുമപ്പുറം ശ്രീനാരായണ ഗുരുദേവന്റെ പാഠം സ്പര്‍ശിച്ച പ്രദേശം..

നാനൂറിലതികം കുട്ടികള്‍ സാധാരണക്കാര്‍ പഠിക്കുന്നു.

ഇതെല്ലാമോര്‍ത്തു ഞാനും വേദിയിലിരിക്കെ മുന്നറിയിപ്പില്ലാതെ മനസ്സ് പറഞ്ഞു ഈ പ്രഖ്യാപനങ്ങളൊന്നും നടക്കില്ല...
കാര്യം നടക്കാന്‍ അന്പതുലക്ഷം രൂപ കൊടുക്കാമെന്നു ഞാന്‍ പറയൂ....എം.എല്‍.എ അല്ലാത്ത എം. പി.അല്ലാത്ത ഞാന്‍ എങ്ങിനെ കൊടുക്കും പലവട്ടം ഞാന്‍ എന്നോട് ചോദിച്ചു എന്‍റെ കാതില്‍ ഈശ്വരന്‍ പറഞ്ഞു എന്നെക്കൊണ്ട് അത് നടക്കും
 ..
പ്രസംഗിക്കാനെഴുന്നേറ്റ ഞാന്‍ പ്രഖ്യാപിച്ചു അമ്പതു ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനു എന്‍റെ വക .
എന്‍റെ വക ഇന്നു പറഞ്ഞാല്‍ എന്റേതല്ല.........

എന്‍റെ കഴിഞ്ഞ കാല പൊതു പ്രവര്‍ത്തന സൗഹൃദം,പരിചയം ഇവ ഉപയോഗിച്ച് തരാം..എല്ലാവരും കയ്യടിച്ചു.
 വര്ഷം ഒന്ന് പിന്നിടുമ്പോള്‍
പ്രഖ്യാപിച്ച എം. എല്‍. എ അടക്കം ആരും ഒന്നും കൊടുത്തില്ല ...ആര്‍ക്കും ഒരു പരാതിയുമില്ല പക്ഷെ ഞാന്‍ കൊടുത്ത്തില്ലയെന്നു വിമര്‍ശനം തുടര്‍ച്ചയായി വന്നു ....
.ഞാന്‍ കാത്തിരുന്നു എല്ലാവരും എന്ത് ചെയ്യുന്നുവെന്നറിയാന്‍ ...ആരും ഒന്നും ചെയ്തില്ല.....

പ്രിയപ്പെട്ടവരേ ഞാന്‍ അഭിമാനത്തോടെ അറിയിക്കട്ടെ എന്‍റെ വാഗ്ദാനം ഞാന്‍ ഇതാ പാലിക്കുന്നു രണ്ടു പാര്‍ലമെന്റ്റ് അംഗങ്ങളില്‍ നിന്നായി അമ്പതു ലക്ഷം അനുമതി ലഭ്യമായിരിക്കുന്നു.
അനുമതി പത്രം എന്‍റെ പക്കലുണ്ട് അത് ഉടന്‍ സ്കൂള്‍ മനേജ്മെന്റ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ കൈമാറും..

വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കാം ചാരിതാര്‍ത്ഥ്യത്തോടെ

...
നിങ്ങളുടെ എളിയ സുഹൃത്ത്.
അഡ്വ.അനില്‍ബോസ്

Monday, July 27, 2015

പ്രിയപ്പെട്ടവരേ,
ഏഴുമാസം മുന്‍പ് ഞാന്‍ എഴുതി എല്ലാവരെയും അറിയിച്ചിരുന്ന ഒരു കാര്യത്തിന്റെ ആദ്യ നടപടി പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.....
കുട്ടനാട് പൈതൃകകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ സമ്പൂര്‍ണ കുടിവെള്ള പ്രശ്ന പരിഹാരത്തിന് "അണ്ണാങ്കുഞ്ഞും തന്നാലായത് " എന്നപോല്‍ ഒരു പദ്ധതി അതായിരുന്നു അറിയിപ്പ്...
ആദ്യഘട്ടം എന്ന നിലയില്‍ ഏതു സംബന്ദിച്ചുകുട്ടനാട് പൈതൃ കേന്ദ്രത്തിന്റെ വളണ്ടിയര്‍മാര്‍ സര്‍വേ നടത്തിയത് പ്രകാരം കുട്ടനാട് നിയോജകമണ്ടലത്തിലെ പതിമൂന്നു പഞ്ചായത്തുകളില്‍പ്പെടുന്ന
പതിനഞ്ചു കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
ഈ സ്ഥലങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ പതിനഞ്ചു ആര്‍.ഒ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് തീരുമാനമായിട്ടുള്ളത് .
വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സ്ഥലം നീലമ്പേരൂര്‍ പഞ്ചായത്തിലെ ആക്കനടി ആണ്. വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട പ്രദേശം കുടിവെള്ളത്തിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള യിടം എന്നീ പരിഗണന പ്രകാരം ആണ് തീരുമാനം.
പദ്ധതി ശിലാസ്ഥാപനം,മറ്റു സ്ഥലങ്ങളുടെ പട്ടിക ... തീയതി തുടങ്ങിയുള്ള വിവരങ്ങള്‍ ആഗസ്റ്റ്‌ പതിനഞ്ചിനു ഔദ്യോഗികകം ആയി അറിയിക്കാം.
എല്ലാവരുടെയും പ്രാര്‍ത്ഥന ഈ പ്രവര്ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
അഡ്വ.അനില്‍ബോസ്,ചെയര്‍മാന്‍ ,കുട്ടനാട് പൈതൃകകേന്ദ്രം